ഗാന്ധിനഗർ: പതിനൊന്നാം ക്ളാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ. ഗുജറാത്ത് രാജ്‌കോട്ടിലെ റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനി പോർബന്ദർ സ്വദേശിനിയായ ദിവ്യ രമേശിനെയാണ് (16) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം.
ആത്മഹത്യയ്ക്ക് കാരണം പിതാവാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഹോസ്റ്റൽ മെസിൽ നിന്ന് രാത്രി ഏഴര മണിയോടെ ആഹാരം കഴിച്ചതിനുശേഷം ദിവ്യ മുറിയിലേയ്ക്ക് പോയി. മുറിയിൽ ഒപ്പമുള്ള വിദ്യാർത്ഥിനി മറ്റൊരു സുഹൃത്തിന്റെ അടുത്തേയ്ക്ക് പോയിരുന്നു. ഈ കുട്ടി തിരിച്ചുവന്നപ്പോഴാണ് ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
'പപ്പ, ഞാൻ നിങ്ങളെ വെറുക്കുന്നു. നിങ്ങൾ ഒറ്റയൊരാളാണ് എന്റെ മരണത്തിന് കാരണക്കാരൻ. നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിരുന്നില്ല. ഉത്തരവിടാനും ദേഷ്യപ്പെടാനും മാത്രമേ നിങ്ങൾക്കറിയാവൂ. മുത്തശ്ശിയെയോർത്ത് എനിക്ക് സങ്കടമുണ്ട്. മുത്തശ്ശിയോട് മാപ്പ് പറയുന്നു. അമ്മ എന്നോട് പൊറുക്കണം. ഇത്രയും സമ്മർദ്ദത്തിൽ എനിക്ക് ജീവിക്കാനാകില്ല. എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല. എന്റെ ഓരോ കണ്ണുനീരിനും ഞാൻ പകരം ചോദിക്കും'-ആത്മഹത്യാക്കുറിപ്പിൽ ദിവ്യ എഴുതിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |