നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടയാളെ സെക്യൂരിറ്റി ജീവനക്കാരൻ പരിചരിച്ചത് ഗുരുതര വീഴ്ചയായി. ബൈക്ക് അപകടത്തിൽപെട്ട നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സിച്ചത്. മുറിവിൽ ബാൻഡ് ഒട്ടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ആശുപത്രിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികാരികൾ പറഞ്ഞത് പരിക്കേറ്റുവന്ന ആളെ വിദഗ്ദ്ധ ചികിത്സ നൽകിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ സഹായിക്കുകയായിരുന്നു എന്നാണ്. കുറച്ചു ദിവസം മുൻപ് ഫാനുകൾ പ്രവർത്തന രഹിതമായ സർജറി വാർഡിലേക്ക് വീട്ടിൽ നിന്ന് ഫാനെത്തിച്ച രോഗിയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കിയ സംഭവവുംഉണ്ട്. ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്.ഇതും വിവാദമായിരിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |