ലക്നൗ: പതിനഞ്ചുകാരിയായ പേരക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പുറത്തുപറയാതിരിക്കാൻ പത്തുരൂപ നൽകുകയും ചെയ്ത അറുപതുകാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പൊലീസ് പറയുന്നത്: പെൺകുട്ടിയും അമ്മയും വയലിൽ ആടുകളെ മേയ്ക്കുന്നതിനിടെയാണ് അറുപതുകാരൻ അവിടെയെത്തിയത്. തുടർന്ന് പെൺകുട്ടിക്ക് കൂട്ടായി താൻ നിൽക്കാമെന്ന് പറഞ്ഞ് മരുമകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. മരുമകൾ പോയപ്പോൾ വിറകുവെട്ടാൻ കോടാലികൊണ്ടുവരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. കോടാലിയുമായി പെൺകുട്ടി തിരിച്ചെത്തിയപ്പോൾ വിറക് വെട്ടാനെന്നുപറഞ്ഞ് ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇത് പുറത്തുപറയാതിരിക്കാനായി പത്തുരൂപ നൽകുകയായിരുന്നു. .
ഇതിനിടെ വെള്ളമെടുക്കാനായി പോവുകയായിരുന്ന ഒരാൾ സംഭവം കാണുകയും ഉച്ചത്തിൽ നിലവിളിച്ച് ആളെക്കൂട്ടുകയും ചെയ്തു. സ്ഥലത്തെത്തിയ നാട്ടുകാർ അറുപതുകാരനെ പിടികൂടി പൊതിരെ തല്ലിയശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അറുപതുകാരനെതിരെ കുടുംബവും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |