SignIn
Kerala Kaumudi Online
Friday, 26 April 2024 11.28 AM IST

സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടും, ഉദ്ദേശം വ്യക്തമാക്കി അസം മുഖ്യമന്ത്രി, ഇതുവരെ പൂട്ടുവീണത് 600 എണ്ണത്തിന്

himanta

ബെലഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്നും മദ്രസകൾക്ക് പകരം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. കർണാടകയിലെ ബെലഗാവിയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020ൽ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം നൽകുന്ന റെഗുലർ സ്‌കൂളുകളാക്കി മാറ്റുന്ന നിയമം ഹിമന്ദ ബിശ്വ ശർമ്മ അസാമിൽ കൊണ്ടുവന്നിരുന്നു.

2023 ജനുവരി വരെയുള്ള കണക്കനുസരിച്ച് അസമിൽ രജിസ്‌റ്റർ ചെയ്‌തതും ചെയ്യാത്തതുമായ 3000ത്തോളം മദ്രസകളുണ്ട്. ഇവയിൽ 600 എണ്ണം പൂട്ടിയതായും മദ്രസകളല്ല പകരം സ്കൂളുകളും കോളേജുകളും വഴി വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ശർമ്മ പ്രതികരിച്ചു. അസമിന്റെ സംസ്‌കാരത്തിന് ബംഗ്ളാദേശിൽ നിന്നും കുടിയേറുന്നവർ വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MADRASAS, ASSAM CM, TO CLOSE, HIMANTA, BISWA SARMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.