കാസർകോട്: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ 60കാരന് നാലു വകുപ്പുകൾ പ്രകാരം 88 വർഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും ജില്ലാ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് വിധിച്ചു. ആദൂർ പൊലീസ്‌സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് എന്ന എസല്ലൂർ മുഹമ്മദിനെയാണ് വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുവർഷം അധിക തടവും അനുഭവിക്കണം.
രണ്ട് വകുപ്പുകളിലായി 40 വർഷം വീതം തടവും ഒരു വകുപ്പിൽ അഞ്ച് വർഷവും മറ്റൊരു വകുപ്പിൽ മൂന്ന് വർഷവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 40 വർഷം തടവ് അനുഭവിക്കേണ്ടി വരും. 2019 ആഗസ്റ്റ് 14 നും അതിന് മുമ്പുള്ള പല ദിവസങ്ങളിലുമായി ഒമ്പതുകാരിയെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ 10 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷൻ 15 ഓളം രേഖകൾ ഹാജരാക്കി. കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് ആദൂർ സി.ഐ ആയിരുന്ന കെ. പ്രേംസദനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |