SignIn
Kerala Kaumudi Online
Saturday, 27 April 2024 1.29 AM IST

'ഇത് താൻടാ പൊലീസ്'; പരീക്ഷാകേന്ദ്രം മാറിപ്പോയി, സൈറൺ മുഴക്കി വിദ്യാർത്ഥിനിയെ ജീപ്പിൽ കൃത്യസ്ഥലത്തെത്തിച്ച് യുവ ഉദ്യോഗസ്ഥൻ

police

ഗാന്ധിനഗർ: പൊലീസിന്റെ കസ്റ്റഡി മർദ്ദനവും ക്രൂരതകളുമൊക്കെയാണ് പലപ്പോഴും മാദ്ധ്യമങ്ങളിൽ വാർത്തയാകാറുള്ളത്. പൊലീസിന്റെ നന്മപ്രവർത്തികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാറുമുണ്ട്. ഇപ്പോഴിതാ ഒരു യുവ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തി ഒരു വിദ്യാർത്ഥിനിയുടെ സ്വപ്‌നങ്ങൾ തകരാതെ സംരക്ഷിച്ചിരിക്കുകയാണ്. ഗുജറാത്തിലാണ് സംഭവം. തെറ്റായ പരീക്ഷാകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനിലെ സഹായിച്ച യുവപൊലീസുകാരനാണ് ഇപ്പോൾ താരമാകുന്നത്.

ഗുജറാത്തിൽ ബോർഡ് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനിയെ പിതാവ് കൊണ്ടുവിട്ടത് തെറ്റായ പരീക്ഷാകേന്ദ്രത്തിലായിരുന്നു. ഹാളിലെത്തി വിദ്യാർത്ഥിനി റോൾ നമ്പർ പരിശോധിച്ചപ്പോഴാണ് തെറ്റായ കേന്ദ്രത്തിലാണ് എത്തിയതെന്ന് മനസിലായത്. ഇതിനിടെ പിതാവ് മടങ്ങിപ്പോവുകയും ചെയ്തിരുന്നു.

പരീക്ഷാഹാൾ മാറിപ്പോയ വിഷമത്തിൽ നിൽക്കുകയായിരുന്നു പെൺകുട്ടിയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചിരുന്നു. തുടർന്ന് വിവരം തിരക്കിയപ്പോഴാണ് അബദ്ധം പറ്റിയതായി കുട്ടി പറയുന്നത്. ശരിയായ പരീക്ഷാ കേന്ദ്രം 20 കിലോമീറ്റർ അകലെയും. പിന്നാലെ ജീപ്പുമായി എത്തിയ പൊലീസുകാരൻ സൈറൺ മുഴക്കി കുട്ടിയെ കൃത്യമായി പരീക്ഷാകേന്ദ്രത്തിലെത്തി ക്കുകയായിരുന്നു.

കൃത്യസമയത്ത് ഹാളിലെത്തിച്ച് കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കാനും പൊലീസുകാരന്‍ മറന്നില്ല. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GUJARAT, POLICE, STUDENT, WRONG EXAM HALL, JEEP, SIREN, 20 KILOMETER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.