പാട്ടും മേളവും നിറഞ്ഞ ഉത്സവപ്പറമ്പുകളിൽ നിറക്കാഴ്‌ചകളില്ലാത്ത ജീവിതവുമായി കഴിഞ്ഞ 55 വർഷമായി കപ്പലണ്ടി വിറ്റ് ജീവിക്കുകയാണ് തിരുവനന്തപുരം ചെട്ടിവിളാകം യമുനാ നഗറിൽ റോഡരികത്ത് കടയിൽ വീട്ടിൽ 81കാരിയായ ലീലയും 67കാരനായ രമണാകരനും. ദാരിദ്ര്യവും രോഗവും പിടിമുറുക്കിയ ജീവിതത്തിൽ ഈ ചേട്ടത്തിയമ്മയ്‌ക്കും സഹോദരനും ഉപജീവനമാർഗത്തിന് കപ്പലണ്ടി കച്ചവടമില്ലാതെ മറ്റു മാർഗങ്ങളില്ല. ആറ്റുകാൽ, വെള്ളായണി ദേവീക്ഷേത്രങ്ങൾ മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, കഴക്കൂട്ടം മഹാദേവ ക്ഷേത്രം എന്നിങ്ങനെ ഇരുവരും കപ്പലണ്ടി കച്ചവടം നടത്തിയ ക്ഷേത്രങ്ങളുടെ പട്ടിക ഒരു ദിവസം കൊണ്ട് പറഞ്ഞുതീരില്ല. ഇപ്പോൾ പേരാപ്പൂര് ദേവീക്ഷേത്രത്തിലെ മകം മഹോത്സവത്തിന്റെ കച്ചവടത്തിരക്കിലാണ് രമണാകരനും ലീലയും
വിഷ്ണു സാബു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |