തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ഭീഷണിപ്പെടുത്തി പൂച്ചക്കുട്ടികളെ പോലെ നിയമസഭയിൽ ഇരിക്കാൻ കഴിയില്ല. നിയമസഭാ പ്രവർത്തനത്തിന്റെ മനോഹരമായ ഭാഗം കൂടിയാണ് അടിയന്തര പ്രമേയ ചർച്ച. അത് നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.
തലശേരി രൂപത ആർച്ച് ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രസ്താവനയെക്കുറിച്ചും വി.ഡി. സതീശൻ പ്രതികരിച്ചു. റബർ കർഷകരുടെ സങ്കടങ്ങളിൽ നിന്നുണ്ടായ പ്രസ്താവനയാണ് ബിഷപ്പിന്റേത്. അത് തീർത്തും വൈകാരികമാണ് . അതിലപ്പുറം അതിന് മറ്റ് മാനങ്ങളില്ലെന്ന് സതീശൻ പറഞ്ഞു. റബർ കർഷകർക്ക് ഒരു ഗാരന്റിയും ഭരണകൂടം നൽകുന്നില്ല. എന്നാൽ അതിന്റെ പേരിൽ ദേശീയ ഭരണകൂടത്തെ പിന്തുണയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |