ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ലക്ഷദീപത്തിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി. ശ്രീകോവിലിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിൽ ക്ഷേത്ര മേൽശാന്തി രാജേഷ് പോറ്റി ദീപം പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ചുറ്റുവട്ടത്തുള്ള ഭവനങ്ങളിലും ദീപം തെളിച്ചിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ലക്ഷദീപത്തിൽ പങ്കെടുക്കാനും കാണാനുമായി എത്തിയത്.
26നാണ് ക്ഷേത്രത്തിലെ ഇഷ്ട വഴിപാടായ ഗരുഡൻ തൂക്കം നടക്കുന്നത്. തുടർന്ന് ആകാശക്കാഴ്ചകൾ, രാത്രി 8.30ന് മാർത്താണ്ഡം സംഗീത ശ്രുതി അവതരിപ്പിക്കുന്ന ഗാനമേള ആൻഡ് ഫ്യൂഷൻ ഡി.ജെ, 10ന് ആറാട്ട് പുറപ്പാട്, 11ന് ആറാട്ട് തിരികെ എഴുന്നള്ളത്ത്,ചമയവിളക്ക്, തൃക്കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിൽ എന്നും പതിവ് പൂജകൾക്കു പുറമേ ഇന്ന് രാവിലെ 10ന് ചാത്തൻ സ്വാമിക്കും യോഗീശ്വരമൂർത്തിക്കും നവകം,പഞ്ചഗവ്യം,കലശപൂജയും വിശേഷാൽ പൂജയും, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30ന് സമൂഹസദ്യ, 3.30ന് ദേവി മാഹാത്മ്യ പ്രഭാഷണം, വൈകിട്ട് 5.30ന് ഭഗവതിസേവ, കുടുംബപൂജ, 6.30ന് അലങ്കാര ദീപാരാധന, തോറ്റംപാട്ട്, തുടർന്ന് പുഷ്പാഭിഷേകം, ആകാശക്കാഴ്ച രാത്രി 8ന് അത്താഴപൂജ, മുളപൂജ, ശ്രീഭൂതബലി, ശീവേലി, മംഗളാരതി, 8.30ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാട്ടുപാട്ട് തിറയാട്ടം എന്നിവ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |