കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന ഹർജിയിൽ ലോകായുക്തയുടെ വിധി വൈകുന്നെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ആർ.എസ്.ശശികുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി മാറ്റിയത്. മുഖ്യമന്ത്രിയും 18 മന്ത്രിമാരും എതിർകക്ഷികളായ ഹർജിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ വാദം പൂർത്തിയായിരുന്നു. തുടർന്ന് ലോകായുക്ത വിധി പറയാൻ മാറ്റിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഉഴവൂർ വിജയന്റെ മരണത്തെത്തുടർന്ന് മക്കളുടെ വിദ്യാഭ്യാസ ചെലവിനുൾപ്പെടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്നും ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |