സംഘപരിവാറിനോട് സമരസപ്പെടലാണ് പക്വതയെങ്കിൽ ആ പക്വത രാഹുൽ ഗാന്ധി ഒരിക്കലും കാണിക്കുവാൻ പോകുന്നില്ലെന്ന് ഷാഫി പറമ്പിൽ എം എൽ എ. മോദി നടത്തുന്നത് അദാനിക്കുവേണ്ടിയുള്ള ഭരണമാണെന്നും എല്ലാം തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
'ഇതെല്ലാം ഒരു തിരക്കഥയുടെ ഭാഗമായിരുന്നെന്ന് ആര് വിശ്വസിച്ചാലും അവരെ കുറ്റം പറയാൻ പറ്റാത്ത തരത്തിലുള്ളതാണ്. കോടതി വിധിയിൽ, ശിക്ഷ പോലും രണ്ട് വർഷത്തേക്ക് കൃത്യമായി ആക്കിവയ്ക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ നടന്നതായി ആക്ഷേപമുയരുകയാണ്.
മണിക്കൂറുകൾക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത പ്രഖ്യാപിച്ച നടപടിയുമെല്ലാം ചേർത്ത് വായിക്കുമ്പോൾ ഈ ഭരണം ആർ എസ് എസും സംഘപരിവാറും മോദിയും നടത്തിക്കൊണ്ടിരിക്കുന്നത് അദാനിക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്.
രാഹുൽ ഗാന്ധിയെ വേട്ടയാടാനുള്ള അവരുടെ ശ്രമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനെ ഭയപ്പെടാതെ ആർജവത്തോടെ നിലപാടെടുത്തതിന്റെ പേരിലാണ് രാഹുൽ ഗാന്ധി ഇന്ന് ഇരയാകേണ്ടി വരുന്നത്.'- അദ്ദേഹം പറഞ്ഞു.
"സംഘപരിവാറിനോട് സമരസപ്പെടലാണ് പക്വതയെങ്കിൽ ആ പക്വത രാഹുൽ ഗാന്ധി ഒരിക്കലും കാണിക്കുവാൻ പോകുന്നില്ല. അവരുടെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതലാണ് മാനദണ്ഡമെങ്കിൽ മതേതര - ജനാധിപത്യ ഇന്ത്യയിൽ രാഹുലാണ് യോഗ്യൻ."- എന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |