തൃശൂർ: യാതൊരു ആശങ്കയും വേണ്ടെന്നും കൊവിഡാനന്തര പൂരം മാറ്റങ്ങളുടേതാണെന്നും ഇതിനുദാഹരണമാണ് പൂരങ്ങൾക്കായി പരമാവധി എട്ടുകോടി സർക്കാർ അടുത്ത സാമ്പത്തിക വർഷ ബഡ്ജറ്റിൽ പരിഗണിച്ചതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അറുപതാമത് തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം സ്ത്രീ സൗഹാർദ്ദപൂരം എന്ന ആശയം വിജയിപ്പിച്ചത് പോലെ ഈ വർഷത്തെ പൂരം ആബാല വൃദ്ധജനങ്ങൾക്കും സധൈര്യം പങ്കെടുക്കാൻ പറ്റുന്ന ജനകീയ പൂരമാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി ആർ.ബിന്ദു, ടി.എൻ.പ്രതാപൻ എം.പി,. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ, പ്രേംരാജ് ചൂണ്ടലാത്ത്, പൂർണിമ സുരേഷ് എന്നിവർ പങ്കെടുത്തു. ഏപ്രിൽ രണ്ടിന് തുടങ്ങുന്ന പ്രദർശനം മേയ് 22 വരെ നീണ്ടുനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |