ബംഗളുരു : കഴിഞ്ഞ ദിവസം ചെന്നൈയ്ക്ക് എതിരായ ഐ.പി.എൽ മത്സരത്തിൽ അവസാന ഓവർ എറിയാനെത്തിയ ഹർഷൽ പട്ടേലിന്റെ ബൗളിംഗ് പാതിവഴിയിൽ നിറുത്തിച്ച് അമ്പയർമാർ.ബാറ്ററുടെ അരയ്ക്ക് മുകളിലേക്ക് പോയ രണ്ട് നോബാളുകൾ എറിഞ്ഞതിന്റെ പേരിലാണ് ഹർഷലിന്റെ ബൗളിംഗ് പാതിവഴിയിൽ നിറുത്തിച്ചത്. നിയമവിധേയമായ രണ്ട് പന്തുകൾ മാത്രമാണ് ഹർഷലിന് എറിയാനായത്. തുടർന്ന് നാലുപന്തുകളെറിഞ്ഞ ഗ്ളെൻ മാക്‌വെല്ലാണ് ഓവർ പൂർത്തിയാക്കിയത്. പുതിയ നിയമപ്രകാരം ഒരോവറിൽ ഒന്നിലധികം തവണ അരയ്ക്ക് മുകളിലേക്ക് നോബാൾ എറിഞ്ഞാൽ ബൗളറെ മാറ്റാൻ അമ്പയർമാർക്ക് അധികാരമുണ്ട്.
മുൻ മലയാളി ക്രിക്കറ്റർ കെ.എൻ അനന്തപത്മനാഭനും നവ്ദീപ് സിംഗുമായിരുന്നു മത്സരത്തിലെ അമ്പയർമാർ. അനന്തപത്മനാഭ, നിയന്ത്രിക്കുന്ന 150-ാമത് ട്വന്റി-20 മത്സരമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |