ന്യൂ ഡൽഹി : കണ്ണൂർ സർവകലാശാല വി.സിയായുളള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിൽ സുപ്രീംകോടതിയിൽ ഏറ്റുമുട്ടാൻ ഗവർണറും സംസ്ഥാന സർക്കാരും.
. പുനർ നിയമനം യു.ജി.സി. ചട്ടങ്ങൾ മറികടന്നാണെന്ന് കാട്ടി ചാൻസലർ കൂടിയായ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ,ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും കണ്ണൂർ സർവകലാശാല നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പുനർ നിയമനമെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിഷയം മേയ് രണ്ടിന് സുപ്രീം കോടതി പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഗവർണറുടെ
വാദം
# 2018ലെ യു.ജി.സി ചട്ടങ്ങൾ പുനർ നിയമനത്തിൽ പാലിച്ചില്ല.
# പുനർ നിയമനത്തിൽ കണ്ണൂർ സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കാൻ കഴിയില്ല. പുനർ നിയമനം അംഗീകരിച്ച ഹൈക്കോടതി നടപടി തെറ്റ്.
സർക്കാർ
വാദം
# ചില കാര്യങ്ങൾ നടപ്പാക്കിയതിലെ പ്രത്യുപകാരമാണ് പുനർ നിയമനമെന്ന ആരോപണം
അടിസ്ഥാന രഹിതം.
# പുനർ നിയമനം അംഗീകരിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി തളളണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |