ചെന്നൈ: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയർ റിലേഷൻസിൽ ആദായ നികുതി വിഭാഗം റെയ്ഡ് നടത്തുന്നു. കമ്പനിയുമായി ബന്ധപ്പെട്ട അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണിതെന്ന് ബി ജെ പി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് റെയ്ഡ്.
Tamil Nadu | As per sources, I-T officials are conducting raids at various locations of private real estate developer, G Square
— ANI (@ANI) April 24, 2023
Visuals from Trichy pic.twitter.com/0dtL2ttAO8
കമ്പനിയുടെ ഉടമകളെ അല്ലെങ്കിൽ പങ്കാളികളെ കണ്ടെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ ഹെഡ് ഓഫീസടക്കം തമിഴ്നാട്ടിലെ അമ്പതിടങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും ആദായനികുതി വിഭാഗം പരിശോധന നടത്തുന്നുണ്ട്. ശബരീശനും സ്‌റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ബി ജെ പി നേതാവായ അണ്ണാമലൈ മുമ്പ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്നതിന്റെ ടെലഫോൺ സംഭാഷണവും നേരത്തെ പുറത്തുവിട്ടിരുന്നു. ധനമന്ത്രി ഒരു മാദ്ധ്യമപ്രവർത്തനോട് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |