വിവാദ ചിത്രം ദി കേരള സ്റ്റോറിക്ക് എ സർട്ടിഫിക്കറ്റോടെ കേന്ദ്രസെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തോടെയാണ് പ്രദർശനാനുമതി. നൽകിയത്. ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്.
തീവ്രവാദത്തെക്കുറിച്ച് പരാമർശിക്കുന്ന മുൻമുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. തീവ്രവാദികൾക്കുള്ള ധനസഹായം പാകിസ്ഥാൻ വഴി അമേരിക്കയും നൽകുന്നു., ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്യണം, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇന്ത്യൻ നീക്കം ചെയ്യണമെന്നും നിർദ്ദേശിക്കുന്നു.
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിനെതിെരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്, ചിത്രത്തിന് കേരളത്തിൽ പ്രദർശനനാുമതി നൽകരുതെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |