തിരുവനന്തപുരം: റോഡിലൂടെ നടന്നുപോയ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്‌ടറുടെ ഭാര്യയോട് അപമര്യാദയായി സംസാരിച്ച കാറ്ററിംഗ് തൊഴിലാളി കരകുളം ഹൈസ്‌കൂളിനടുത്ത് ശ്രാവണത്തിൽ അമലിനെ (24) പൊലീസ് അറസ്‌റ്റ് ചെയ്‌തു. വഞ്ചിയൂർ നീരാഴി ലൈനിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ പബ്ലിക്ക് ലൈബ്രറിയിലെ കാന്റീൻ ജീവനക്കാരനാണെന്നാണ് വിവരം. പാറ്റൂർ മൂലവിളാകത്ത് ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. ഡെന്റൽ ക്ലിനിക്കിലേക്ക് പോയ സ്ത്രീയെ കണ്ട് ബൈക്ക് നിറുത്തിയ പ്രതി, 'വരുന്നോ' എന്നു ചോദിച്ചു. ഭയന്നുപോയ സ്ത്രീ അതുവഴി വന്ന മറ്റു വാഹന യാത്രക്കാരോട് വിവരം അറിയിച്ചതോടെ പ്രതി കടന്നുകളഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ ഇവർ ഭർത്താവിന് കൈമാറി. തുടർന്ന് പേട്ട പൊലീസിൽ പരാതിയും നൽകി. ബൈക്കിന്റെ നമ്പറും സി.സി ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് പേട്ട പൊലീസ് പറഞ്ഞു. മൂലവിളാകത്ത് തന്നെ ഒന്നരമാസം മുമ്പ് വീട്ടമ്മയെ ആക്രമിക്കാൻ അജ്ഞാതൻ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |