തളിക്കുളം: മണപ്പുറം സമീക്ഷയുടെ രണ്ടാം രാമു കാര്യാട്ട് പുരസ്‌കാരം സാഹിത്യകാരൻ ടി. പത്മനാഭന് സമ്മാനിച്ചു. മന്ത്രി അഡ്വ. കെ. രാജനാണ് പുരസ്‌കാരം സമ്മാനിച്ചത്. സി.കെ.ജി വൈദ്യർ സാംസ്‌കാരിക പുരസ്‌കാരം നിലമ്പൂർ ആയിഷയും കെ.വി. പീതാംബരൻ പുരസ്‌കാരം സി.കെ. ശശീന്ദ്രനും മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.
തളിക്കുളം അറിയപ്പെടേണ്ടത് കവി കെ.എസ്.കെയുടെ പേരിലാണെന്ന് പുരസ്‌കാരം എറ്റുവാങ്ങിയ ശേഷം ടി. പത്മനാഭൻ പറഞ്ഞു. തളിക്കുളത്തിന്റെ സംസ്‌കാരവും മഹിമയും നാളത്തെ തലമുറയ്ക്ക് പകർന്നു നൽകാൻ കെ.എസ്.കെയെ പോലുള്ള കവികളുടെ ഓർമ്മകൾ നിലനിൽക്കുന്ന വിധത്തിൽ പരിപാടികൾ നടത്തണമെന്നും ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു.
പ്രൊഫ. ടി.ആർ. ഹാരി അദ്ധ്യക്ഷനായി. വി.എൻ. രണദേവ്, പ്രൊഫ. കെ.യു. അരുണൻ, പി.ആർ. കറപ്പൻ, സി.ജി. അജിത്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |