തിരൂരങ്ങാടി: കടുത്ത വേനലിനിടെ എത്തിയ മഴ ആശ്വാസമായെങ്കിലും കൃഷിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ചെറുമുക്ക് പാടശേഖരത്തിലെ കർഷകർ. ചെറുമുക്ക് ആമ്പൽപാടത്തെ ചില സ്ഥലങ്ങളിലാണ് നെൽക്കൃഷി ഭീഷണി നേരിടുന്നത്. ചെമ്മാട്, പന്താരങ്ങാടി, കൊടിഞ്ഞി, കുണ്ടുർ, ചെറുമുക്ക് തുടങ്ങി മിക്കയിടങ്ങളിലും കൊയ്ത്ത് കഴിഞ്ഞിട്ടുണ്ട്. ചെറുമുക്ക് വെഞ്ചാലി പാടത്തെയും കൊയ്ത്ത് കഴിഞ്ഞു. ഇതോട് ചേർന്നുള്ള ആമ്പൽപാടത്ത് ഏക്കറുകണക്കിന് നെൽക്കൃഷി ഇനിയും കൊയ്യാനുണ്ട്. മഴ പെയ്ത് തോടിൽ നിന്ന് വെള്ളം കയറുമോയെന്നതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത് . മണ്ണും പുൽച്ചെടികളും നിറഞ്ഞ് തോടുകളിൽ വെള്ളം കെട്ടിനിൽക്കുന്നതായും മഴ തുടർന്നാൽ പാടത്തേക്ക് വെള്ളം കയറി നെല്ല് വെള്ളത്തിലാവുമെന്നും വെഞ്ചാലി പാടശേഖര സമിതി ചെയർമാൻ അരീക്കാട്ട് മരക്കാരുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |