മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട ക്രെംലിനിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് റഷ്യയുടെ ആരോപണം. അമേരിക്കയുടെ ഉത്തരവ് അനുസരിച്ചാണ് യുക്രെയിൻ സൈന്യം ആക്രമണം നടത്തിയതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു. ഇത്തരം ഭീകരാക്രമണങ്ങളുടെ ആലോചന കീവിൽ അല്ല വാഷിംഗ്ടണിലാണ് നടക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണത്തിൽ തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുടിനെ വധിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി യുക്രെയിൻ ബുധനാഴ്ച രാത്രി ക്രെലിനിലേക്ക് രണ്ട് ഡ്രോണികളയട്ടുവെന്നായിരുന്നു റഷ്യ ആരോപിച്ചിരുന്നത്. രണ്ട് ഡ്രോണുകളം വെടിവച്ച് വീഴ്ത്തിയെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. അതേസമയം ആരോപണം യുക്രെയിൻ നിഷേധിച്ചിരുന്നു. ആക്രമണം റഷ്യ തന്നെ നടത്തിയതാകാമെന്നും പ്രതിരോധത്തിലൂന്നി യുദ്ധം നടത്തുന്ന തങ്ങൾ റഷ്യക്കുള്ളിലെ പ്രദേശങ്ങൾ ആക്രമിക്കില്ലെന്നും യുക്രെയിൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |