SignIn
Kerala Kaumudi Online
Friday, 26 April 2024 10.33 PM IST

കവിത / ആത്മരതികൾ

ss

ഓടിയോടി തളരാറില്ല കാലുകൾ

കഴയ‌്‌ക്കാറില്ല ചടുല ജോലിയിൽ കൈകൾ

തീൻ മേശയിലെന്തെന്നു

തീരുമാനിക്കുന്നതും സ്വയം

നല്ല മരുമകളാകേണ്ട

പ്രീതിപ്പെടുത്തേണ്ട

വരവേറ്റു ചിരിച്ച മുഖവുമായ്

വിരളമായ് വിരുന്നുകാരും

യൂണിഫോമൊരുക്കേണ്ട

കൂട്ടിരിക്കേണ്ട ഹോംവർക്കിനും

ഇല്ലാ പിണക്കങ്ങൾ

പരിഭവങ്ങളാക്രോശങ്ങളും

ശ്രോതാവായി സാകൂതം പുത്തൻ

തലമുറ തന്നുടെ സ്പന്ദനങ്ങൾക്കായ്

കെട്ടിപുണർന്നോരുമ്മയും തന്നവർ

പടിയിറങ്ങുമ്പോൾ പിടഞ്ഞുപോയുള്ളം

സംഭവിക്കാനില്ലൊന്നും

നീട്ടിയുള്ളോരു വിളികേട്ടാ

ലോടാറില്ല തട്ടിപിടഞ്ഞോരു

തൂവാലയല്ലേ സ്വയമെടുക്കാം

ഇല്ലെന്നോ സമയ

മുണ്ടാക്കിയൊരു 'പെൺകൂട്ടായ്‌മ"യും

സജീവമായൊന്നു പുതുക്കാനു

മൊത്തുചേരാനും കറങ്ങാനും

വിരൽകുത്തിയൊരു നേരം തിരിഞ്ഞു

മുടിനാരു മങ്ങാതിരിക്കാനും

പ്രായം തോന്നാതിരിക്കാനും

ചുളിവ് വരാതിരിക്കാനുമുള്ളവയ്‌ക്കായ്

നോവറിഞ്ഞീലാ

മേക്കാതു തുളച്ചതും മൂക്കു തുളച്ചതും

ഹാ ഹാ! മുഖമൊന്നിളകിയാൽ

വെട്ടിതിളങ്ങീ വൈരക്കല്ലുകൾ

വൈകിയിട്ടില്ലാ

ഊഴ‌്‌ന്നിറങ്ങണം

മാറാല തട്ടണം

ചികയണമിഷ്ടങ്ങളെ

ചില്ലലമാരയിൽ

തപസ്സിരിക്കുന്നവർക്ക്

രണ്ടാം ജന്മം

മേശപ്പുറത്തും കിടക്കയിലും

വഴക്കം കുറഞ്ഞെങ്കിലും പടർന്നു

ചായക്കൂട്ടുകൾ ക്യാൻവാസിൽ

ഓർമ്മപ്പൂക്കൾ വാടിയിട്ടില്ലാ

പഴയ ഡയറിത്താളുകളിൽ

പുതിയവയിലോ

കുറിച്ചിട്ടു നിറയെ

'ആത്മരതികൾ"

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POEM, SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.