തിരുവനന്തപുരം: ഐ.എ.എസ് തലത്തിൽ നടന്ന അഴിച്ചുപണിയുടെ ഭാഗമായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കെ. ഇംബ ശേഖറിനെ കാസർകോട് ജില്ലാ കളക്ടറായി നിയമിച്ചു. കാസർകോട് കളക്ടർ ഭണ്ടാരി സ്വാഗത് രൺവീർ ചന്ദിനെ ജല അതോറിട്ടി എം.ഡിയാക്കി. കണ്ണൂർ ജില്ലാ വികസന കമ്മിഷണർ ഡി.ആർ. മേഘശ്രീ ആണ് പുതിയ രജിസ്ട്രേഷൻ ഐ.ജി.
സാമൂഹ്യനീതി പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. വനിതാ ശിശുക്ഷേമവകുപ്പിന്റെ പൂർണ്ണ അധികച്ചുമതലയുമുണ്ടാകും. തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫിന് സാമൂഹ്യനീതി വകുപ്പിന്റെ അധികച്ചുമതല നൽകി. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്റെ അധികച്ചുമതല നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് ആരോഗ്യവകുപ്പിലെ ആരോഗ്യവിദ്യാഭ്യാസത്തിന്റെ പൂർണ്ണ അധികച്ചുമതല നൽകി. ആരോഗ്യസർവകലാശാലയുടെയും ചുമതലയുണ്ടാവും. അഡിഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് വിരമിച്ച ഒഴിവിലാണ് നിയമനം.
ചീഫ് സെക്രട്ടറിക്ക് പ്രത്യേക
അധികച്ചുമതല
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിന്റെ പൂർണ്ണ അധികച്ചുമതല ചീഫ്സെക്രട്ടറി വി.പി. ജോയിക്ക് നൽകി. ചീഫ്സെക്രട്ടറിക്ക് ഇത്തരത്തിൽ പ്രത്യേക ചുമതല നൽകുന്നത് അപൂർവ്വമാണ്.
തൊഴിൽവകുപ്പ് സെക്രട്ടറി അജിത് കുമാറിന് നിലവിലെ ചുമതലകൾക്ക് പുറമേ വ്യവസായത്തിൽ കയർ, കൈത്തറി, കശുഅണ്ടി വകുപ്പുകളുടെ അധികച്ചുമതലയും നൽകി. നഗരകാര്യ ഡയറക്ടർ അരുൺ കെ. വിജയനെ പ്രവേശന പരീക്ഷാ കമ്മിഷണറാക്കി. തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറുടെ അധികച്ചുമതലയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |