കോട്ടയം: കൊട്ടാരക്കരയിൽ ആശുപത്രിയിൽ കോട്ടയം സ്വദേശിയായ ഡോക്ടർ കുത്തേറ്റ് മരിച്ചെന്ന ആദ്യ വാർത്ത വരുമ്പോഴും ആരും വിചാരിച്ചിരുന്നില്ല, നാടിന്റെ പ്രിയപ്പെട്ട വന്ദനയാണെന്ന്. ആദ്യം നടുക്കം, പിന്നെയൊരു മരവിപ്പ്. എല്ലാവർക്കും പ്രിയപ്പെട്ട മോഹൻദാസിന്റെ കുടുംബത്തിനുണ്ടായ ദുര്യോഗത്തിൽ നാടൊന്നാകെ സങ്കടത്തിലായി.
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വന്ദനയെ മോഹൻ ദാസ് വിളിച്ചിരുന്നത് കുട്ടാപ്പിയെന്നായിരുന്നു. മറ്റുള്ളവർ പൊന്നുവെന്നും. ഏക മകളായിരുന്നതിനാൽ മോഹൻദാസിനും ഭാര്യയ്ക്കും ജീവന്റെ ജീവനായിരുന്നു. മൂവരും ഒന്നിച്ചായിരുന്നു എപ്പോഴും പുറത്തേയ്ക്കുള്ള യാത്ര. എൻട്രൻസിന് ശേഷം എം.ബി.ബി.എസിന് പഠിക്കുമ്പോഴും അവധി ദിവസങ്ങളിൽ അച്ഛനും അമ്മയും ചേർന്നാണ് വന്ദനയെ കാറിൽ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്നതും തിരികെ കൊണ്ടുവിടുന്നതും. മോഹൻദാസിന് അസൗകര്യമുള്ളപ്പോൾ ഡ്രൈവർ സുമേഷിനെ അയയ്ക്കും. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം കൂട്ടുകാരോട് പങ്കുവച്ചാണ് രണ്ട് മാസം മുന്നേ കുന്നശേരിക്കാവിലെ ഉത്സവത്തിനെത്തിയപ്പോൾ വന്ദന മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |