കൊല്ലം: ''കാലിൽ ചോരയൊലിപ്പിച്ച് അവിടെ വന്നിരിക്കുമ്പോൾ മനോനില തെറ്റിയ നിലയിലായിരുന്നു അവന്റെ സംസാരം, എന്നെയും അയൽക്കാരായ മറ്റു രണ്ടുപേരെയും തിരിച്ചറിയുന്നുപോലും ഉണ്ടായിരുന്നില്ല.""- അമ്പലംകുന്ന് നെട്ടയം ഗവ. എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപകനായ സി.ബി. ശ്രീകുമാർ പുലർച്ചെ വീട്ടുമുറ്റത്തുണ്ടായ സംഭവം വിവരിച്ചു.
സന്ദീപ് മദ്യപിക്കുന്ന ആളായിരുന്നതിനാൽ സഹകരണം കുറവായിരുന്നു. വീടിന്റെ ഒരുഭാഗത്ത് മണ്ണെടുത്ത വലിയ തിട്ടയുണ്ട്. ഇതിന് പത്തടിയിൽ കൂടുതൽ ഉയരമുണ്ടാകും. ഇതിന് മുകളിൽ നിന്ന് ചാടിയപ്പോഴാകാം സന്ദീപിന്റെ കാലിൽ മുറിവേറ്റതെന്നാണ് കരുതുന്നത്.
മുറ്റത്ത് വന്ന് രക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ബഹളം കേട്ട് മറ്റ് രണ്ട് വീട്ടുകാർകൂടി എത്തി. അവരോടും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോൾ താൻ ഒരു കൊലപാതകം നേരിൽ കണ്ടുവെന്നും കൊലപാതകി ഓടിച്ചതിനാലാണ് ഇവിടെ വരെ എത്തിയതെന്നുമായിരുന്നു പറഞ്ഞത്. വിശദീകരണം വിശ്വാസയോഗ്യമായിരുന്നില്ലെന്ന് ശ്രീകുമാർ പറഞ്ഞു. തുടർന്ന് സന്ദീപ് പൊലീസിനെ നേരിട്ട് വിളിച്ചാണ് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
സന്ദീപ് അടുത്തെത്തിയിട്ടും മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നോ എന്നകാര്യം അറിയില്ലെന്നും ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |