ന്യൂഡൽഹി:രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്ന് ദേശീയപാതകളുടെ ഉദ്ഘാടനം, രാജ്സമന്ദ്, ഉദയ്‌പൂർ എന്നിവിടങ്ങളിലെ റോഡ് നിർമ്മാണം, ഉദയ്പ്പൂർ റെയിൽവേ സ്റ്റേഷന്റെ വികസനം, ഗേജ് മാറ്റം എന്നിവയുടെ തറക്കല്ലിടലും നിർവഹിച്ചു.
വികസിത ഭാരതം
25 വർഷത്തിനുള്ളിൽ വികസിത ഭാരതം എന്ന ലക്ഷ്യം നേടാൻ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഉയർന്നു വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാരുകൾ അടിസ്ഥാന സൗകര്യങ്ങൾ അവഗണിച്ചതിനാൽ രാജ്യത്തിന് വൻ നഷ്ടമാണ് സംഭവിച്ചത്. കേന്ദ്രസർക്കാർ സേവന മനോഭാവത്തോടെ പ്രവർത്തിക്കുകയും അതിനെ ഭക്തിഭാവമായി കണക്കാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ വികസനത്തോടൊപ്പം രാജ്യത്തിന്റെ വികസനമെന്ന മന്ത്രത്തിൽ കേന്ദ്രസർക്കാർ വിശ്വസിക്കുന്നു. ജീവിതം സുഗമമാക്കാനുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ സൃഷ്ടിക്കുകയാണ്. റെയിൽവേ, എയർവേ, ഹൈവേ എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യ മേഖലകളിലും ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം നടത്തുകയാണ്. 100 ശതമാനം റെയിൽ വൈദ്യുതീകരണമുള്ള സംസ്ഥാനങ്ങളിലൊന്നായി രാജസ്ഥാൻ മാറുന്ന ദിവസം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |