ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 120 സീറ്റിന്റെ ലീഡുമായി കോൺഗ്രസ് മുന്നിലാണ്. കോൺഗ്രസ് ഓഫീസുകളിൽ ആഘോഷങ്ങളുമായി പ്രവർത്തകർ ഒത്തുകൂടി. അതേസമയം ബി ജെ പി ആസ്ഥാനങ്ങൾ ആളൊഴിഞ്ഞ നിലയിലാണ്. ബി ജെ പിയ്ക്ക് തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വൻ തിരിച്ചടിയാണ് നേരിട്ടത്.
ആളൊഴിഞ്ഞ ബി ജെ പി ഓഫീസിൽ രാവിലെ പാമ്പിനെ കണ്ടെത്തി. ഷിഗ്ഗോണിലെ ബി ജെ പി ക്യാമ്പ് ഓഫീസ് വളപ്പിലാണ് പാമ്പിനെ കണ്ടെത്തിയത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും ഈ സമയം അവിടെ ഉണ്ടായിരുന്നതായാണ് വിവരം. പാമ്പിനെ പിടികൂടുന്ന വീഡിയോകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
#WATCH A snake which had entered BJP camp office premises in Shiggaon, rescued; building premises secured amid CM's presence pic.twitter.com/1OgyLLs2wt
— ANI (@ANI) May 13, 2023
73.19 ശതമാനം വോട്ടെടുപ്പ് നടന്ന ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് മിക്ക എക്സിറ്റ്പോൾ സർവേകളും പ്രവചിച്ചത്. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഒരു ദേശീയ മാദ്ധ്യമം നടത്തിയ സർവേയിൽ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് മറ്റ് ചില സർവേ റിപ്പോർട്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെഡിഎസ് കിംഗ് മേക്കറാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |