ബംഗളുരു : കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേരളത്തിൽ നിന്ന് ക്ഷണം മൂുന്നുപേർക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാതിരുന്നപ്പോൾ കോൺഗ്രസിതര പാർട്ടികളിൽ നിന്ന് മൂന്നുപേരെയാണ് ക്ഷണിച്ചത്. എൽ.ഡി.എഫ് സർക്കാരിന്റെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ. മാണി, യു.ഡി.എഫ് ഘടകകക്ഷികളായ മുസ്ലിംലീഗിന്റെ പ്രസിഡന്റ് സാദിഖലി തങ്ങൾ, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവരെയാണ് ക്ഷണിച്ചത്.
അതേസമയം രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി 20 പേരെയാണ് ക്ഷണിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി എ. രാജ എന്നിവർ ക്ഷണം ലഭിച്ചവരിൽ പെടുന്നു. ഡി.എം.കെ. നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ജെ.ഡി.യു നേതാക്കളായ നിതീഷ് കുമാർ, എം.പി. ലല്ലൻ സിംഗ്, ടി.എം.സി നേതാവ് മമതാ ബാനർജി, ജെ.എം.എം നേതാവ് ഹേമന്ത് സോറൻ, ആർ.ജെ.ഡി നേതാവ് തേജസ്വി യേദവ്, എൻ.സി.പി നേതാവ് ശരദ് പവാർ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, പി.ഡി,പി നേതാവ് മെഹബൂബ മുഫ്തി, എം.ഡി.എം.കെ നേതാവ് വൈകോ, സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വി.സി.കെ നേതാവ് തോൽ തിരുമാവളൻ, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്. മുഖ്യമന്ത്രിമാരിൽ പിണറായിക്കൊപ്പം അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |