മഹാഗുരു തന്റെ പ്രിയ ശിഷ്യന്മാർക്ക് ഗുണപാഠകഥകൾ പറഞ്ഞുകൊടുക്കുകയായിരുന്നു. ഓരോ കഥ പറഞ്ഞുകഴിയുമ്പോഴും അതിലെ ഗുണപാഠത്തെപ്പറ്റി ചോദ്യവുമുണ്ടാകും. തൃപ്തികരമായ മറുപടി പറയുന്ന ശിഷ്യന് ഗുരുവിന്റെ അടുത്തിരിക്കാൻ അനുവാദം കിട്ടും. അതിനാൽത്തന്നെ മറുപടി പറയാൻ ശിഷ്യന്മാർ തമ്മിൽ വലിയ മത്സരമായിരുന്നു. ആ കഥ കേട്ട് ആനന്ദലഹരിയിൽ ലയിച്ചിരുന്നവരോട് ഗുരു ചോദിച്ചു: '' സുന്ദരിയുടെ മുഖം പ്രതിഫലിച്ച കണ്ണാടിക്ക് എന്താണ് പലരും കരുതിയപോലെ, അവൾ അത്ര വലിയ സുന്ദരിയായിരുന്നില്ല എന്ന സത്യം കാണിച്ചുകൊടുക്കാനാകാതെ പോയത്?"" ശിഷ്യന്മാരാരും മറുപടി പറയാത്തതിനാൽ ഗുരു തന്നെ മറുപടിയും പറഞ്ഞുകൊടുത്തു: ''കാണികളുടെ കണ്ണിൽ താനൊരതിസുന്ദരിയാണെന്നു തോന്നിക്കാൻ തീവ്രതയേറിയ രാസവസ്തുക്കൾ അവൾ മുഖത്തു തേച്ചിരുന്നു. അപ്രകാരം കണ്ണാടിയേയും കാണികളേയും കബളിപ്പിക്കാനായെങ്കിലും, ഒരു കാര്യമവൾ ഓർത്തതേയില്ല. തീവ്ര രാസവസ്തുക്കളുടെ അമിത ഉപയോഗം തന്നെ കൂടുതൽ വിരൂപിയാക്കിയെന്ന സത്യം! ഇന്നത്തെ ലോകജീവിതമാണ് ആ കണ്ണാടിയിൽ പ്രതിഫലിച്ചുകണ്ടത് "" ഗുരു കൂട്ടിച്ചേർത്തു.
(സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് പഞ്ചാപകേശൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |