തിരുവനന്തപുരം : എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയേറ്റ് വളയൽ സമരം നടത്തിയ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അത് ജനങ്ങൾ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും യു.ഡി.എഫ് കാലത്ത് കേരളം പിറകോട്ടുപോയെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുന്നു. ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യു.ഡി.എഫ് സമരം ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി അത് പ്രചരിക്കുക അതാണ് യു.ഡി.എഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിക്കെതിരെയും പിണറായി ആഞ്ഞടിച്ചു. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്രസർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ബി.ജെ.പി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |