കൊച്ചി: കരിപ്പൂർ ലക്ഷ്യമായുള്ള സ്പൈസ് ജെറ്റ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനെ ചൊല്ലി പ്രതിഷേധം. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേയ്ക്ക് പുറപ്പെട്ട വിമാനമാണ് ലക്ഷ്യം മാറി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ അറ്റകുറ്റപണി പുരോഗമിക്കുന്നതിനാലാണ് നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യേണ്ടി വന്നതെന്നാണ് സ്പൈസ് ജെറ്റ് അധികൃതരുടെ വിശദീകരണം. എന്നാൽ വിമാനത്താവളം മാറിയതിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത് . പല യാത്രികരും വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെയായിരുന്നു പ്രതിഷേധമറിയിച്ചത്. ബസ് മാർഗം യാത്രികരെ തിരികെയെത്തിക്കാമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടും യാത്രക്കാർ വഴങ്ങാൻ കൂട്ടാക്കിയില്ല. ലഗേജുകളുമായി ബസിൽ യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് യാത്രികർ വിമാനക്കമ്പനി മുന്നോട്ട് വെച്ച നിർദേശം തള്ളിയത്. കൂടാതെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ വിമാനം ജിദ്ദയിൽ നിന്ന് വൈകിയാണ് പുറപ്പെട്ടതെന്നും യാത്രികർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |