കൊച്ചി: കെ-ഫോൺ ഉദ്ഘാടനവും അനുബന്ധ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയെ അനുകൂലിക്കുന്നെങ്കിലും അഴിമതിയെ എതിർക്കുന്നതു കൊണ്ടാണിത്.
രേഖകൾ സഹിതം പ്രതിപക്ഷം അഴിമതി ആരോപിച്ചെങ്കിലും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. 2017ൽ കെ-ഫോൺ പ്രഖ്യാപിച്ചപ്പോൾ 18 മാസം കൊണ്ട് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഏഴ് വർഷം കഴിഞ്ഞിട്ടും 14,000 കണക്ഷൻ മാത്രമാണ് കൊടുത്തത്. 1,028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയർത്തി 1,531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികൾ തന്നെയാണ് ഇതിലും ലാഭം തട്ടിയെടുക്കുന്നത്.സംസ്ഥാനത്തിന്റെ ഏത് കടമെടുപ്പ് പരിധിയാണ് കുറച്ചതെന്ന് സംസ്ഥാന സർക്കാരോ കേന്ദ്രമോ വ്യക്തമാക്കിയിട്ടില്ല. രേഖകളുണ്ടെങ്കിൽ പ്രസിദ്ധീകരിക്കാൻ ധനമന്ത്രി തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |