SignIn
Kerala Kaumudi Online
Friday, 19 April 2024 11.18 PM IST

കാമുകൻ മറ്റൊരാളെ വിവാഹം കഴിച്ചത് ഭർതൃമതിയായ കാമുകിയ്ക്ക് സഹിച്ചില്ല; തിളച്ച വെള്ളമൊഴിച്ചും ബിയർ കുപ്പികൊണ്ടടിച്ചും കൊല്ലാൻ ശ്രമം

boiled-water

ബംഗളൂരു: തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച കാമുകനെ തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്താൻ യുവതിയുടെ ശ്രമം. ബംഗളൂരുവിലെ ബൊമ്മസാന്ദ്രയിൽ താമസിക്കുന്ന വിജയ് ശങ്കർ ഭീമ ശങ്കർ ആര്യക്കാണ് (വിജയ് കുമാർ-30) പൊള്ളലേറ്റത്. അൻപത് ശതമാനം പൊള്ളലേറ്റ വിജയ് കുമാർ വിക്‌ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കലബുരഗി ജില്ലാ സ്വദേശിനിയായ ജ്യോതി ദോഡമണിയാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും ഒരേ നാട്ടുകാരാണ്. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ജ്യോതി. ചാമരാജ്‌പേട്ടിലുള്ള കമ്പനിയിൽ ഫോട്ടോ എഡിറ്ററാണ് വിജയ്. അഞ്ചുവർഷമായി ജ്യോതിയുമായി പരിചയമുണ്ടെന്നാണ് വിജയ് പൊലീസിന് മൊഴി നൽകിയത്.

സൗഹൃദത്തിലായി കുറച്ചുമാസങ്ങൾക്കുശേഷം ഇരുവരും പ്രണയത്തിലായി. എന്നാൽ താൻ വിവാഹിതയാണെന്ന വിവരം ജ്യോതി മറച്ചുവച്ചു. രണ്ടുവർഷം മുൻപ് ജ്യോതി വിവാഹിതയാണെന്നറിഞ്ഞ വിജയ് അകലാൻ ശ്രമിച്ചെങ്കിലും ബന്ധം തുടരാൻ യുവതി നിർബന്ധിച്ചു. വിവാഹം കഴിക്കണമെന്ന് ജ്യോതി വാശി പിടിക്കുകയും ചെയ്തു.

ഏഴുമാസം മുൻപ് വിജയ് എം ഡി ബ്ളോക്കിൽ ഒരു വീട് വാടകയ്‌ക്കെടുക്കുകയും ആറുമാസം മുൻപ് ജ്യോതിയും അങ്ങോട്ടേയ്ക്ക് താമസം മാറുകയും ചെയ്തു. തുടർന്ന് ജ്യോതി നഴ്‌സായി ജോലി ചെയ്ത് തുടങ്ങുകയും വിജയ് യാരൻഡഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് താമസം മാറുകയും ചെയ്തു. എങ്കിലും ഇടയ്ക്കിടെ ഇരുവരും കാണാറുമുണ്ടായിരുന്നു.

എന്നാൽ ജ്യോതി വിവാഹിതയാണെന്നതും ബന്ധം തുടരുന്നത് അനുചിതമാണെന്നതും മനസിലാക്കിയ വിജയ് ബന്ധം അവസാനിപ്പിക്കണമെന്ന് ജ്യോതിയോട് ആവശ്യപ്പെട്ടു. തുടർന്ന് മേയ് 11 വിജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. മേയ് 23നാണ് വിജയ് ബൊമ്മസാന്ദ്രയിലേയ്ക്ക് തിരികെയെത്തിയത്.

മേയ് 25നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അതേദിവസം രാത്രി തന്റെ ജന്മദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് സംസാരിക്കാൻ മുറിയിലെത്തണമെന്ന് ജ്യോതി വിജയ്‌യോട് ആവശ്യപ്പെട്ടു. തുടർന്ന് അവിടെയെത്തിയ വിജയ് തങ്ങൾ ഇരുവരും വിവാഹിതരായതിനാൽ ബന്ധം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാമെന്നും ജ്യോതിയോട് പറഞ്ഞു.

തുടർന്ന് ഇരുവരും ഉറങ്ങുകയും ചെയ്തു. മേയ് 26ന് പുലർച്ചെ നാലുമണിയോടെ ജ്യോതി വെള്ളം തിളപ്പിച്ച് വിജയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എൽ പി ജി സിലിണ്ടറിൽ ഇടിച്ച് വിജയുടെ തലയ്ക്ക് പരിക്കേറ്റു. ജ്യോതി ബിയർ കുപ്പികൊണ്ട് വിജയ്‌യെ ആക്രമിച്ചതിനുശേഷം അവിടെനിന്ന് കടന്നുകളയുകയായിരുന്നു. വിജയ്‌യുടെ കരച്ചിൽ കേട്ട അയൽവാസിയാണ് ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും നെഞ്ചിലും വിജയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ജ്യോതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, NURSE, POURED, BOILING WATER, LOVER, JYOTI, VIJAY, BANGALURU
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.