തൃശൂർ: ബസുകളുടെ പെർമിറ്റ് അതേപടി പുതുക്കുക,വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഏഴ് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി. നാളെ ജില്ലാ കേന്ദ്രങ്ങളിൽ നടത്താനിരുന്ന ഉപവാസവും മാറ്റിയതായി ബസുടമ സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. മുഖ്യമന്ത്രി വിദേശ യാത്രയ്ക്ക് പോകുന്നത് കൊണ്ടും പെർമിറ്റ് വിഷയം കോടതി പരിഗണിക്കുന്നത് കൊണ്ടുമാണ് മാറ്റിയത്. വിദ്യാർത്ഥി കൺസെഷൻ റിപ്പോർട്ട് 15ന് ശേഷമേ സർക്കാരിന് ലഭിക്കൂ. പാലക്കാട് ബസ് ഭവനിൽ കെ.ബി.ടി.എ ജനറൽ സെക്രട്ടറി ഗോകുൽദാസ് അദ്ധ്യക്ഷനായി. ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറി ടി.ഗോപിനാഥൻ,ഫോറം പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്,കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ജോസ് കുഴുപ്പിൽ,ബസ് ഓപ്പറേറ്റേഴ്‌സ് സംരക്ഷണസമിതി പ്രസിഡന്റ് ഹരിദാസ്,ഓപ്പറേറ്റേഴ്‌സ് ഫോറം സെക്രട്ടറി ജോൺസൺ പയ്യപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |