ന്യൂഡൽഹി : ബാലസോർ ദുരന്തത്തിലെ ഇരകളുടെ വിശദാംശങ്ങൾ കണ്ടെത്താൻ മൂന്ന് ഔദ്യോഗിക വെബ്സൈറ്റുകൾ ആരംഭിച്ച് ഒഡീഷ സർക്കാർ. മരിച്ചവരുടെ ഫോട്ടോകൾ അടക്കം ഇതിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. മരിച്ചവരുടെ അടക്കം ഫോട്ടോകളും ദൃശ്യങ്ങളും അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കുട്ടികളെ വെബ്സൈറ്റ് കാണിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ അറിയിച്ചു. ഒഡീഷ സ്‌പെഷ്യൽ റിലീഫ് കമ്മിഷണറുടെ മുൻകൂർ അനുമതിയില്ലാതെ മാദ്ധ്യമങ്ങളും വ്യക്തികളും ഈ ഫോട്ടോകൾ പ്രസിദ്ധീകരിക്കരുതെന്നും നിർദ്ദേശമുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിശദാംശങ്ങളും വെബ്സൈറ്റുകളിൽ ലഭ്യമാകും. ടോൾഫ്രീ നമ്പറുകളായ 18003450061 ഉം1929 ഉം ഏർപ്പെടുത്തി.
ഒഡീഷ സ്‌പെഷ്യൽ റിലീഫ് കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ https://srcodisha.nic.in/ ൽ മരിച്ചവരുടെ പട്ടികയും ഫോട്ടോയും ലഭ്യമാണ്
ഒഡീഷ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.osdma.org ൽ മരിച്ചവരുടെ പട്ടിക പരിശോധിക്കാം
ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.bmc.gov.in/ ൽ മരിച്ചവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചു
നോഡൽ ഓഫീസർമാർ
രാജേഷ് പ്രധാൻ : 6370946287
ആശിഷ് പാത്ര : 7978095293
ദേബാശിഷ് മിശ്ര :6370585221
ദീപക് കുമാർ റൗട്ട് : 8249217415
സന്ദീപ് മോഹറാണ : 8847822559
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |