തിരുവനന്തപുരം : കൈക്കൂലി കേസിൽ പിടിയിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. തുടർനടപടി സംബന്ധിച്ച റവന്യൂ വകുപ്പ് ജോയന്റ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശ മന്ത്രി കെ.രാജൻ അംഗീകരിച്ചു. ഇതോടൊപ്പം വില്ലേജ് ഓഫീസർക്കെതിരെ കടുത്തശിക്ഷ ഉറപ്പാക്കണമെന്ന ശുപാർശയും മന്ത്രി അംഗീകരിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി ലാൻഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലൻസ് പിടിയിലായത്. കണക്കിൽപ്പെടാത്ത ഒരുകോടി രൂപയാണ് ഇയാളിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത്. സുരേഷ്‌കുമാർ ഇപ്പോൾ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |