ന്യൂഡൽഹി: നിർമ്മിത ബുദ്ധിയിൽ(ഐ.ടി) അധിഷ്‌ഠിതമായ ചാറ്റ് ജി.പി.റ്റി അടക്കം ആപ്പുകളും മറ്റും വ്യാപിക്കുന്നത് നിലവിൽ തൊഴിൽ മേഖലയ്‌ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അത്തരമൊരു സാഹചര്യമുണ്ടായാൽ അതിനെ നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള എ.ഐ പ്രത്യേക ദൗത്യങ്ങൾക്കായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. യുക്തിയും ബുദ്ധിയും ആവശ്യമുള്ള തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ അവ പ്രാപ്തമല്ല. അതിനാൽ തൊഴിൽ മേഖലയ്‌ക്ക് ഭീഷണിയല്ല. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് ദോഷമുണ്ടെന്ന് കണ്ടാൽ സർക്കാർ നിയന്ത്രിക്കും. ഡിജിറ്റൽ പൗരന്മാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയുടെ ഐടി വ്യവസായത്തിനും ഡാറ്റാ വ്യാപ്‌തിയും കണക്കിലെടുക്കുമ്പോൾ, എ.ഐ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്ക് വലിയ സാധ്യതകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |