ജയ്‌പൂർ: പിറന്നാൾ കേക്ക് വാൾ ഉപയോഗിച്ച് മുറിച്ച് മന്ത്രിയുടെ മകന്റെ ജന്മദിനാഘോഷം. ആശുപത്രി പരിസരത്ത് നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ മന്ത്രിയ്‌ക്കും മകനുമെതിരെ രൂക്ഷ വിമർശനം. രാജസ്ഥാനിലെ ജയ്‌പൂരിലെ എസ്‌എംഎസ് മെഡിക്കൽ കോളേജിലാണ് സംഭവം.
രാജസ്ഥാനിലെ മന്ത്രിയായ മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിയാണ് ആശുപത്രി പരിസരത്തുവച്ച് കേക്ക് മുറിച്ച് വിമർശനം ക്ഷണിച്ചുവരുത്തിയത്. ആയുധനിയമ പ്രകാരം പൊതുഇടങ്ങളിൽ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. ഇവിടെ മന്ത്രിയുടെ മകൻ തന്നെ നിയമം ലംഘിച്ച് മെഡിക്കൽ കോളേജ് പരിസരത്തെ ഹോസ്‌റ്റലിൽ പിറന്നാളാഘോഷിച്ചതിൽ വലിയ വിമർശനമാണ് ഉയർന്നത്.
പരിപാടി സംഘടിപ്പിച്ചത് താൻ അറിഞ്ഞില്ലെന്നും തന്റെ അനുമതി പിറന്നാളാഘോഷത്തിന് ഇല്ലെന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ഹോസ്‌റ്റൽ പരിസരത്ത് ടെന്റുകൾ സ്ഥാപിച്ചും മറ്റും ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് നല്ല കാര്യമല്ലെന്ന് കോളേജ് പ്രിൻസിപ്പലിന് ഉദ്യോഗസ്ഥൻ കത്തയച്ചു.
രാജ്യത്ത് ആയുധം ഉപയോഗിച്ച് പിറന്നാളാഘോഷം മുൻപും നടന്നിട്ടുണ്ട്. ആൾദൈവവും സ്‌ത്രീപീഡന കേസിലെ പ്രതിയുമായ ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമും തന്റെ പിറന്നാൾ പൊതുചടങ്ങിൽ വാളുപയോഗിച്ച്കേക്ക് മുറിച്ച് നടത്തിയിരുന്നു. ഇതിനെതിരെയും വിമർശനമാണ് ഉയർന്നത്. 20 വർഷം തടവ് ശിക്ഷ അനുഭവിക്കവെ 40 ദിവസം പരോളിനിറങ്ങിയ സമയത്തായിരുന്നു ഗുർമീത് റാം റഹീമിന്റെ ആഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |