തിരുവനന്തപുരം : കേരളീയം സ്പോൺസർഷിപപ്പ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു,. കേരളീയം പരിപാടിക്ക് ലഭിച്ച ജനപിന്തുണ വി.ഡി. സതീശനെ ഭയപ്പെടുത്തുന്നുവെന്നും അതിനാലാണ് വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും സംഘാടക സമിതി ചെയർമാൻ കൂടിയായ വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
കേരളീയത്തിന്റെ സംഘാടക സമിതി ചെയർമാൻ എന്ന നിലയിൽ സ്പോൺസർഷിപ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെ തന്നെയാണ് നടന്നിട്ടുള്ളത്. അക്കാര്യങ്ങളിൽ ഒരു പരാതി എങ്കിലും ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ വി.ഡി. സതീശനെ ശിവൻകുട്ടി വെല്ലുവിളിച്ചു.
സർക്കാർ പരിപാടി ആയതിനാൽ ഉദ്യോഗസ്ഥർ തന്നെയായിരുന്നു കൺവീനർമാർ. ജനപ്രതിനിധികൾ ചെയർപേഴ്സൺമാരും. ഈ കമ്മിറ്റി വിവരങ്ങൾ നേരത്തെ തന്നെ പൊതുമണ്ഡലത്തിൽ ഉള്ളതാണ്. അപ്പോഴൊന്നും മിണ്ടാതിരുന്ന വി ഡി സതീശൻ ആക്ഷേപം ഒന്നും ഉന്നയിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഓരോന്ന് കണ്ടുപിടിച്ച് കൊണ്ടുവരികയാണ്. അത് ജനം വിശ്വസിക്കില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ജനപിന്തുണ നഷ്ടമായ പ്രതിപക്ഷം മുഖം രക്ഷിക്കാനുള്ള പെടാപാടിലാണ്. ആരോപണങ്ങൾ തള്ളിക്കളഞ്ഞ് സർക്കാർ മുന്നോട്ട് പോകുമെന്നും കേരളീയം 2024 വൻവിജയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |