കോഴിക്കോട്: ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി ജെ പി. സി പി എമ്മും മുസ്ലീം ലിഗും കോഴിക്കോട് പലസ്തീന് ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കുകയും ഈ മാസം 23ന് കോൺഗ്രസും ഐക്യദാർഢ്യ റാലി സംഘടിപ്പിക്കാനൊരുങ്ങവെയാണ് ബി ജെ പിയുടെ ഈ നീക്കം.
ക്രെെസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട് പരിപാടി നടത്താനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരെ ബി ജെ പി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വെെകിട്ട് മുതലക്കുളത്ത് നടത്തുമെന്നാണ് വിവരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ അറിയിച്ചു. അതിർത്തി കടന്നുള്ള തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സജീവൻ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പൗരന്മാരെയും ബന്ദികളാക്കുകയും വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും അതുകൊണ്ട് ഇസ്രയേലിന്റെത് ചെറുത്തുനിൽപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |