കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന വെള്ള കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പെട്രോൾ പാമ്പിൽ നിന്ന് കണ്ടെത്തി. കാറിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നെന്നാണ് വിവരം. കാറിന് അകമ്പടിയായി രണ്ട് ബെെക്കും ഉണ്ടായിരുന്നു. എന്നാൽ പുറകെ ബെക്കിലെത്തിയത് കാർ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസുകാരണെന്നും റിപ്പോർട്ടുണ്ട്. രാത്രി ഒമ്പത് മണിക്കാണ് കാർ പമ്പിൽ എത്തിയത്.
കുട്ടിയുടെ അമ്മയെ ഫോൺ വിളിച്ച കടയുടെ അടുത്താണ് ഈ പമ്പ് സ്ഥിതി ചെയ്യുന്നത്. പെട്രോൾ പമ്പിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് സംശയം തോന്നുകയും ഇവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
അതേസമയം, അബികേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയി എട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ വന്നു. പത്ത് ലക്ഷം രൂപയാണ് ഇത്തവണ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈയിൽ ഉണ്ടെന്നും നാളെ രാവിലെ പത്ത് മണിക്ക് ഓയൂരിലെ വീട്ടിലെത്തിക്കും എന്നും ഫോണിൽ സംസാരിച്ച സ്ത്രീ പറയുന്നു. പത്ത് ലക്ഷം രൂപ അറേഞ്ച് ചെയ്യണം എന്നും സ്ത്രീ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്നും സ്ത്രീ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |