SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.04 AM IST

അബിഗേലിനെ തട്ടിക്കൊണ്ടുപോയതും തിരികെ കൊണ്ടുവിട്ടതും ഒരേ സ്ത്രീയല്ല? മയക്കാൻ മരുന്ന് നൽകിയെന്ന് സംശയം

Increase Font Size Decrease Font Size Print Page
abigail-sara-reji-

കൊല്ലം: ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളുടെ രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നും പൊലീസിന് സംശയമുണ്ട്. പ്രതികളെ കണ്ടെത്താനായി 30 സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. ഭയമാകുന്നുവെന്ന് അബിഗേൽ പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു.

അതേസമയം, അബിഗേൽ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലാണ് കുട്ടിയുള്ളത്. തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്ന് സംശയമുണ്ട്. അതിനാൽ, കുട്ടിയുടെ മൂത്രവും രക്തവും പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ആഘാതത്തിൽ നിന്ന് അബിഗേൽ പൂർണമായും മുക്തി നേടാൻ സമയമെടുക്കും. അതിനാൽ സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പമുണ്ട്.

കുട്ടിയെ തട്ടിയെടുത്ത ശേഷം സംഘം വർക്കല ഭാഗത്തേക്ക് പോയെന്നാണ് കരുതുന്നത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാവും അന്വേഷണം. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടെയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

TAGS: CASE DIARY, ABIGAIL SARA REJI, MISSING CASE, KIDNAP CASE, POLICE, INVESTIGATION, UPDATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.