ലക്നൗ: വിവാഹ ആഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ രണ്ട് പേരെ കുത്തിക്കൊന്നു. സഹോദരങ്ങളായ അജയ് പ്രജാപതി (23) അങ്കിത് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ജൗൻപൂർ ജില്ലയിലെ ഖേതസരായിൽ ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. ആറ് പേർ ചേർന്നാണ് കൃത്യം നടത്തിയത്.
ചെറിയൊരു ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. രണ്ട് സഹോദരങ്ങളും വിവാഹത്തിന് എത്തിയവരുമായി തർക്കത്തിലേർപ്പെട്ടതാണ് കത്തിക്കുത്തിൽ കലാശിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
സഹോദരങ്ങൾ വിവാഹ ഘോഷയാത്രയിൽ മദ്യം വാഗ്‌ദാനം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളിൽ മൂന്ന് പേർക്ക് കാലിന് വെടിയേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |