തന്റെ ജീവൻ കൊടുത്തും സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച ജോനാഥനാണിപ്പോൾ നാട്ടിൽ ഹീറോ. ആറ് വയസുകാരിയായ സഹോദരിയെ രക്ഷിക്കാൻ പത്ത് വയസുകാരൻ ജോനാഥൻ നടത്തിയ ശ്രമങ്ങളാണ് എല്ലായിടത്തും ചർച്ച.
ഇന്നലെ രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജോനാഥനെ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം വരെ ആശങ്ക തളം കെട്ടി നിന്ന ജോനാഥന്റെ മുഖത്തിപ്പോൾ സഹോദരിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷമാണ്. കൊല്ലം വിക്‌ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്കൊപ്പമാണ് ഇപ്പോഴുള്ളത്.
രണ്ട് അങ്കിൾ മാരും രണ്ട് ആന്റിമാരും ചേർന്നാണ് കാറിൽ തട്ടിക്കൊണ്ടുപോയതെന്ന് അബിഗേൽ പറഞ്ഞതായി ജോനാഥൻ പറയുന്നു. അന്ന് അവളെ കാറിലേക്ക് വലിച്ചുകയറ്റുമ്പോൾ ഞാൻ കാറിൽ ശക്തമായി പിടിത്തമിട്ടിരുന്നു. കാറിലുണ്ടായിരുന്നവർ എന്നെ തള്ളിയിട്ടപ്പോഴുണ്ടായ മുറിവ് ഉണങ്ങി. ഇപ്പോൾ ചെറിയ വേദനയുണ്ട്. അനിയത്തിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദിയുടെണ്ടെന്നും ജോനാഥൻ പറഞ്ഞു. തുടക്കത്തിൽ പൊലീസ് അന്വേഷണത്തിന് സഹായകമായതും ജോനാഥന്റെ മൊഴിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |