SignIn
Kerala Kaumudi Online
Saturday, 27 July 2024 5.53 AM IST

ലോട്ടറിയിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന സംഭവം തിരൂരിൽ സജീവം

lottery-tikkate-

തിരൂർ: ലോട്ടറി ടിക്കറ്റിൽ കൃത്യമം കാണിച്ച് വഴിയോരങ്ങളിൽ നടന്നു ലോട്ടറി വിൽപ്പന നടത്തുന്ന സാധാരണക്കാരായവരെ ലക്ഷ്യമിട്ട് കബളിപ്പിച്ച് പണം കൈക്കലാക്കി മുങ്ങുന്ന സംഘം തിരൂരിൽ സജീവം. ലോട്ടറി വിൽപ്പനക്കാരെ കണ്ടാൽ അവരെ സമീപിച്ച് കൂടുതൽ ടിക്കറ്റ് എടുക്കും.എന്നിട്ട് സമ്മാനം ലഭിച്ച ടിക്കറ്റ് ഉണ്ട് അത് മാറിത്തരുമോ എന്ന് ചോദിച്ച് ആ സമ്മാന തുക യുള്ള ടിക്കറ്റ് നൽകും. എന്നാൽ അവർ നൽകുന്ന ടിക്കറ്റ് ഒറ്റ നോട്ടത്തിൽ അവർ അക്കങ്ങളിൽ വരുത്തിയ മാറ്റം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പ്രത്യാകിച്ച് പ്രായമായവർക്കും സ്ത്രീകൾക്കും. ആയിരം, രണ്ടായിരം, അയ്യായിരം തുടങ്ങിയ സമ്മാന തുകയുള്ള ടിക്കറ്റ് ആണ് നൽകുക. ഇവർ രണ്ട് ദിവസം മുൻപ് നറുക്കെടുപ്പ് കഴിഞ്ഞ ടിക്കറ്റ് ആണ് നൽകുക. നൽകുന്ന ടിക്കറ്റിന്റെ നമ്പർ ഒത്തുനോക്കിയാൽ ദിവസത്തിലും ടിക്കറ്റിലും നമ്പറിലും വ്യത്യാസങ്ങൾ കണ്ടുപിടിക്കാൻ പെട്ടെന്ന് കഴിയില്ല. പക്ഷെ ലോട്ടറി വിൽപ്പനക്കാരെ കമ്പളിപ്പിക്കാൻ ഇആരക്കാർ ചെയ്യുന്നത് അവസാനത്തെ രണ്ട് അക്കങ്ങളോ ഒരു അക്കമോ വ്യത്യാസമുള്ള ടിക്കറ്റുകൾ മൊത്തവ്യാപാര കേന്ദ്രങ്ങളിലും മറ്റു ലോട്ടറി കടകളിലും കയറി ഇറങ്ങി സമ്മാനം ലഭിച്ച തുകയുടെ നമ്പറുകൾ ഒത്ത് നോക്കി അതിൽ ഒന്നോ രണ്ടോ അക്കങ്ങൾ വ്യത്യാസമുള്ളതാണെങ്കിൽ മറ്റു ലോട്ടറി ടിക്കറ്റിൽ നിന്നും അതേ സാമ്യമുള്ള അക്കങ്ങൾ വെട്ടിയെടുത്ത് സമ്മാന തുക ലഭിച്ച അക്കങ്ങളാക്കി തിരിച്ചറിയാത്ത വിധത്തിൽ ഒട്ടിക്കും. അങ്ങനെ തട്ടിപ്പിന് ഇരയായ നിരവധി ലോട്ടറി വിൽപ്പനക്കാർ തിരൂരിൽ ഉണ്ട്. വർഷങ്ങളായി തിരൂരും തൃക്കണ്ടിയൂരിലും മറ്റും ടിക്കറ്റ് വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന തമിഴ്നാട് സ്വദേശിയായ കമലനാഥൻ എന്ന ലോട്ടറി വിൽപ്പനക്കാരനാണ് അവസാനത്തെ ഇര.ആയിരം രൂപയുടെ സമ്മാന തുകക്ക് സമാനമായ ടിക്കറ്റ് നൽകി നാന്നൂറ് രൂപയുടെ ടിക്കറ്റ് എടുക്കുകയും ബാക്കി അറുന്നൂറ് രൂപ കയ്യിൽ കൊടുക്കുകയുമായിരുന്നു. കാശ് കയ്യിൽ കിട്ടിയപ്പോൾ അയാൾ ദൃതിയിൽ പോകുന്നത് കണ്ടു. സംശയം തോന്നിയപ്പോൾ അയാൾ കൊടുത്ത ടിക്കറ്റ് സൂഷ്മമായി പരിശോധിച്ചപ്പോഴാണ് തനിക്ക് പറ്റിയ അമളി കമലനാഥന് മനസ്സിലായത്. ഉടനെ പിന്നാലെ പോയി നോക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. സമ്മാനം ലഭിച്ച വ്യാജ ടിക്കറ്റുകൾ കൂടുതൽ ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് മാറി നൽകാൻ പണമില്ലാത്തത് കൊണ്ട് കമലനാഥൻ രക്ഷപ്പെടുകയായിരുന്നു. ബാക്കി ഉള്ള വ്യാജ ടിക്കറ്റുമായി എത്ര പാവങ്ങളെ ആ വിരുതൻ കബളിപ്പിച്ചു എന്ന് വരും ദിവസങ്ങളിൽ അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.