കൊച്ചി : കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോണാണ് (78) മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു, ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. ഭാര്യ ലില്ലി ജോണും സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
ഒക്ടോബർ 29ന് കളമശേരി സാമറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെയായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ ആറുപേർ നേരത്തെ മരിച്ചിരുന്നു. തൊടുപുഴ സ്വദേശി കുമാരി, പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, കളമശേരി സ്വദേശി മോളി, മലയാറ്റൂർ സ്വദേശി സാലി, മകൾ ലിബ്‌ന, മകൻ പ്രവീൺ എന്നിവരാണ് മരിച്ചത്. കേസിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |