SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.05 PM IST

പുത്തൂർ പാർക്കിന് വലിയ പരിഗണന നൽകുന്നതിനാൽ വേദി മാറ്റി: മന്ത്രി

p

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന് വലിയ പരിഗണന നൽകുന്നതിനാലാണ് നവകേരള സദസിന്റെ വേദി അവിടെ നിന്ന് മാറ്റിയതെന്ന് മന്ത്രി കെ.രാജൻ. ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസ് വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ ഡിസംബർ അഞ്ചിന് വൈകിട്ട് മൂന്ന് മുതൽ നടക്കും. കാർഷിക സർവകലാശാലയിലെ വേദി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സെൻട്രൽ സൂ അതോറിറ്റി അംഗീകരിച്ച മൃഗശാലയുടെ രൂപരേഖയിൽ ഉൾപ്പെടാത്ത സ്ഥലമാണ് നവകേരള സദസ് വേദി ഒരുക്കാൻ തീരുമാനിച്ചിരുന്ന ഇടം.

സംരക്ഷിത വനമേഖലയുടെ ഭാഗവുമായിരുന്നില്ല. എന്നിരുന്നാലും മൃഗശാലയുടെ തുടക്കം കുറിക്കൽ ഒരു ദിവസം പോലും വൈകരുതെന്ന ആഗ്രഹത്തെ മുൻനിറുത്തിയത് കൊണ്ടാണ് വേദി മാറ്റാൻ മുഖ്യമന്ത്രിയുടെ അടക്കം അറിവോടെ സംഘാടകസമിതി തീരുമാനിച്ചതും ഹൈക്കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയതും.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തൽ:
മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്

കാസർകോട്: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും നവകേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നും ശബ്ദ സന്ദേശ പ്രചരണം നടത്തിയ യുവാവിനെതിരെ കേസ്. മഞ്ചേശ്വരം കുഞ്ചത്തൂർ തോട്ടം ഹൗസിലെ അബ്‌ദുൾ മനാഫിനെതിരെ (48) മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ നവംബർ 30 നാണ് സോഷ്യൽ മീഡിയകളിൽ അപകീർത്തികരമായ ശബ്ദ സന്ദേശം അയച്ചത്. ഐ.ടി ആക്‌ട്, കലാപത്തിന് ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മഞ്ചേശ്വരത്തെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇൻ്റലിജൻസ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KRAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA