ന്യൂഡൽഹി : നാലു സംസ്ഥാനങ്ങളിൽ ചിത്രം തെളിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെല്ലാമെന്ന് ആകാംക്ഷ.
ഛത്തീസ്ഗഢ്
രമൺ സിംഗ് - ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ. മൂന്നുതവണ മുഖ്യമന്ത്രി. എ.ബി. വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു. 2004 മുതൽ നിയമസഭാ അംഗം.
വിഷ്ണു ദിയോ സായ് - ഗോത്രവർഗത്തിന് പ്രാമുഖ്യം നൽകിയാൽ മുഖ്യമന്ത്രിയാകാൻ സാദ്ധ്യത. ഒന്നാം മോദി മന്ത്രിസഭയിൽ അംഗമായിരുന്നു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ.
രേണുക സിംഗ് - കേന്ദ്രമന്ത്രി. ഗോത്രവിഭാഗത്തിലെ വനിത മുഖ്യമന്ത്രിയാകട്ടെയെന്ന് നേതൃത്വം തീരുമാനിച്ചാൽ രേണുക സിംഗിന് നറുക്കു വീഴും
റാംവിചാർ നേതാം - മുൻ രാജ്യസഭാ എം.പി , രമൺ സിംഗ് മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
അരുൺ സാവോ - നിലവിൽ ലോക്‌സഭാംഗം. ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് തീരുമാനിച്ചാൽ അരുൺ സാവോവിന് സാദ്ധ്യത
മദ്ധ്യപ്രദേശ്
ശിവ് രാജ് സിംഗ് ചൗഹാൻ - ഒരു ലക്ഷത്തിലധികം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയം. ബുധ്നി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് അഞ്ചാം തവണ. നാലു തവണ മുഖ്യമന്ത്രി.
ജ്യോതിരാദിത്യ സിന്ധ്യ - കേന്ദ്രമന്ത്രി. തലപ്പൊക്കമുള്ള യുവ നേതാവ്. ബി.ജെ.പിയുടെ മിന്നും വിജയത്തിൽ സിന്ധ്യയുടെ പങ്ക് ചെറുതല്ലെന്ന് പാർട്ടി നേതൃത്വം കരുതുന്നു.
ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവരുടെ പേരുകളും.
രാജസ്ഥാൻ
ഗജേന്ദ്ര സിംഗ് ഷെഖാവത് - കേന്ദ്രമന്ത്രി, രജ്പുത്ര നേതാവ്.
ബാലക് നാഥ് യോഗി - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമാനമായി നാഥ് സമുദായത്തിലെ നേതാവ്. ആറാം വയസിൽ സന്ന്യാസത്തിലേക്ക് തിരിഞ്ഞു.
അർജുൻ റാം മേഘ്‌വാൾ - കേന്ദ്രമന്ത്രി, ബി.ജെ.പിയിലെ ദളിത് മുഖം.
ദിയാ കുമാരി - ജയ്‌പൂരിന്റെ മകൾ എന്നറിയപ്പെടുന്ന വനിതാ നേതാവ്. രാജകുടുംബാംഗം.
വസുന്ധര രാജെ സിന്ധ്യ - രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി. നിലവിൽ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷ. 2018 തിരഞ്ഞെടുപ്പിന് ശേഷം നേതൃത്വവുമായി അകൽച്ചയിൽ. സ്പീക്കർ സി.പി. ജോഷി, സതീഷ് പൂനിയ എന്നിവർക്കും സാദ്ധ്യത
തെലങ്കാന
രേവന്ത റെഡ്ഡി - കനത്ത അട്ടിമറികളുണ്ടായില്ലെങ്കിൽ രേവന്ത റെഡ്ഡി തന്നെയാകും മുഖ്യമന്ത്രി. കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച് ഫലമുണ്ടാക്കി. ഹൈക്കമാൻഡിന് പ്രിയപ്പെട്ട നേതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |