പാലക്കാട്: കുമരനെല്ലൂർ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ വീണ്ടും സംഘർഷം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കും ഒരു അദ്ധ്യാപകനും പരിക്കേറ്റു. പ്ലസ് വൺ ക്ലാസിന്റെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ട വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിച്ച അദ്ധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിന് ശേഷം അടിയന്തര പി ടി ഐ മിറ്റിംഗ് ചേരുകയും 14 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ നവംബർ 25നും ഈ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി നടന്നിരുന്നു. എട്ടാം ക്ളാസിന്റെ വരാന്തയിലൂടെ ഒൻപതാം ക്ളാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ടാണ് അന്നും സംഘർഷം ഉണ്ടായത്. കുമരനെല്ലൂർ സെന്ററിലെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് വാക്കുതർക്കം തുടങ്ങിയത്. കടയുടെ പുറത്തായി വിൽക്കാനുള്ള സാധനങ്ങൾ വച്ചിരുന്നു. ഈ സാധനങ്ങൾ അടക്കം കൂട്ടത്തല്ലിനിടെ വിദ്യാർത്ഥികൾ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സംഘർഷം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |