കരുനാഗപ്പള്ളി: പുതുവർഷാഘോഷത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ പ്രതികൾ പൊലീസിന്റെ പിടിയിലായി. കല്ലേലിഭാഗം, കൊല്ലിത്തറ തെക്കതിൽ അൻവർ (39), മൈനാഗപ്പള്ളി, നൗഫൽ മൻസിലിൽ, നൗഷാദ് (30), കല്ലേലിഭാഗം, കാട്ടുകുന്നുംപുറം, ഷാജി (44), കല്ലേലിഭാഗം, കൊല്ലിത്തറ തെക്കതിൽ, ഷെമീർ (34) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. പുതുവത്സരം ആഘോഷിക്കുകയായിരുന്ന രാജേഷിന്റെയും സുഹൃത്തുക്കളുടെയും ഇടയിൽ കൂടി ബൈക്ക് ഓടിച്ച് പോയ നൗഷാദിനെ ഇവർ തടഞ്ഞു നിറുത്തി ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിൽ നൗഷാദിന്റെ സുഹൃത്തുക്കൾ രാജേഷിന്റെയും സംഘത്തിന്റെയും സമീപത്തെത്തുകയും കൈയിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് രാജേഷിനേയും സുഹൃത്തുക്കളെയും മാരകമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെയും നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷെമീർ, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |