തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെയായിരുന്നു സംഭവമുണ്ടായത്. പൊലീസിന്റെയും സിആർപിഎഫിന്റെയും സുരക്ഷ മറികടന്നാണ് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.
തൃശൂർ ഏങ്ങണ്ടിയൂരിൽ ഒരു പരിപാടിക്കെത്തിയപ്പോഴായിരുന്നു ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചത്. അതിനിടെ, എസ്‌എഫ്‌ഐ പ്രവർത്തകരെ പിടിച്ചുമാറ്റാനുള്ള ബിജെപി പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി. പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ബിജെപി പ്രവർത്തകർ എസ്‌എഫ്ഐക്കാരെ മർദിച്ചു. പ്രതിഷേധത്തിനൊടുവിൽ കരിങ്കൊടി കാണിക്കാനെത്തിയ 14 എസ്‌എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയും ഗവർണർക്ക് നേരെ കരിങ്കൊടി കാണിക്കാനുള്ള ശ്രമം നടന്നിരുന്നു. സംഭവത്തിൽ 43പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |